പേജുകള്‍‌

30 ഓഗസ്റ്റ് 2011

എന്‍റെനാട് തളികുളത്തിനെകുറിച്ച്,

സ്നേഹ തീരം തളിക്കുളം


        എന്‍റെ    നാട്      തളികുളത്തിനെകുറിച്ച്...                                                                 തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്‍റെ വിസ്തീണ്ണം 10.89 ച.കി.മീറ്ററാണ്. പഞ്ചായത്തിന്‍റെ  അതിരുകള്‍ കിഴക്ക് മണലൂര്‍, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകള്‍, വടക്ക് വാടാനപ്പിള്ളി
പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടല്‍തെക്ക് നാട്ടിക പഞ്ചായത്ത് എന്നിവയാണ്. തൃശൂര്‍ പട്ടണത്തില്‍നിന്ന് 15 കി മീ തെക്ക് പടിഞ്ഞാറായി തളിക്കുളം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഗുരുവായൂരില്‍ നിന്ന് 20 കി മീ തെക്കുഭാഗത്ത് ഹൈവേ 17- സ്ഥിതി ചെയ്യുന്ന കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലൊന്നാണിത്. കടല്‍ തീരത്തിനുപച്ചപിടിച്ചു കിടന്ന
പാടങ്ങളും വിവിധ വിളകളാല്‍സമൃദ്ധമായ കരസ്ഥലങ്ങളും നാനാവൃക്ഷ സമൃദ്ധമായ മേല്‍പറമ്പുകളും ചെറുകുന്നുകളും, കിഴക്ക് കനോലി കനാലും ആയി കിടന്നിരുന്ന ഈ ഗ്രാമത്തിന്‍റെ സുന്ദരദൃശ്യം പ്രശംസനീയമാണ്.
കേരളത്തിലെ വ്യത്യസ്ഥ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ തീരദേശ  മണല്‍ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പെടുന്നത്. മലബാറിലെ ജന്മിമാരുടെ ആര്‍ ഭാടകരമായ ജീവിതരീതിയെക്കുറിച്ച് ലോഗന്‍സ് മാന്വലില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തളിക്കുളത്തെ സംബന്ധിച്ചും പ്രസക്തമായിരുന്നു. ജന്മി തറവാടുകളെ കുറിച്ച് ലോഗന്‍ പറയുന്നത് ഇപ്രകാരമാണ്: “പടി കടന്ന് വീട്ടു മുറ്റത്തേക്ക് നടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വീടിനെ പുല്‍കി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും സസ്യലതാദികളും വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ളേഷിച്ചുകൊണ്ട്
വാരിച്ചൊരിയുന്ന സുഖശീതളിമയാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ ക്കുന്ന പിലാവ്, രണ്ടും ചേര്‍ന്ന് വിരിച്ചുതരുന്ന സമൃദ്ധമായ തണല്‍, നീണ്ട് മെലിഞ്ഞ അടക്കാമരങ്ങള്‍, നീണ്ട് വിശാലമായ ഇലകള്‍ പച്ചില പന്തലിടുന്ന വാഴകള്‍ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ ആസ്വാദ്യത പകരുന്നു. കാല്‍ ക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിക്കാളുന്ന വേനല്‍ചുടിലും സുഖദായകരമായ ഒരു ഉണര്‍വ്വ്.തളിക്കുളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യ ത്തൊഴിലാളികളാണ് അധിവസിച്ചിരുന്നത്.മത്സ്യബന്ധനത്തിനു പുറമെ ഇവര്‍ കാര്‍ഷിക വൃത്തിയിലും ഏര്‍പെട്ടിരുന്നു.അവരുടെ കൂട്ടത്തില്‍ ദാരാളം ഭൂമി കൈവശമുള്ളവരും ഉണ്ടായിരുന്നു. മാളിക വീടും നെല്ലറകളുമുള്ള
കുടുംബക്കാരായിരുന്നു പലരും.നിരന്തരമായുണ്ടായ കടലാക്രമണം മൂലം ഇവരുടെ താമസസ്ഥലം നഷ്ടപ്പെടാനിടയാവുകയും തല്‍ ഫലമായി വളരെ പേര്‍ വില്ലേജിന്‍റെ കിഴക്കു ഭാഗത്ത് കുടിയേറാ‍ന് നിര്‍ബന്ധിതരാകുകയുംചെയ്തു     ഇനിയുമുണ്ട് ഏറെവിശേഷണങ്ങള്‍ ....













27 ഓഗസ്റ്റ് 2011

കഥ പോലെ ജീവിതം.

>പ്രിയ കൂട്ടുകാരാ  ,, നിനക്ക്  സുഖമല്ലേ എനിക്ക് സുഖമാണെന്ന് പറയുവാനാവില്ല,,ജീവിതം വീണ്ടും വീണ്ടും വരണ്ടുണങ്ങുന്നു,, നിന്നെ സന്തോ ഷിപ്പിക്യാന്‍ ന്നല്ലവരികള്‍ കുത്തി കുറിക്യാന്‍ എനിക്യാവുന്നില്ല ,, കരഞ്ഞു തീര്‍ത്ത കണ്ണിരിന്‍റെ അളവ് നോക്കിയാല്‍ തിട്ട പെടുത്താന്‍ കഴിയാത്തത്ര ,,ഇന്നെന്‍റെ മനസ്സ് വരണ്ടുണങ്ങിയ മരുഭൂമി പോലെയായിരിക്കുന്നു ,,ചുട്ടുപൊള്ളുന്നത് കൊണ്ടായിരിക്യാം ആരുംകട,ഇന്നലേയും ഞാന്‍ അയാളെ  കണ്ടു എന്‍റെ വെറുപ്പ്‌ പ്രകടിപ്പിക്യാന്‍ അയാളുടെ മുഖ ത്തേക്കുപോലും നോക്കിയില്ല , എനിക്യയാളെ വെറുപ്പാണ്,,മക്കളെ അയാളിലേക്ക് അടുപ്പിക്യാനുള്ളശ്രമം പൂര്‍ണതയില്‍ എത്തിയിരിക്കുന്നു,,എനിക്ക് തടുക്കുവാന്‍   കഴിയാത്തത്ര മക്കള്‍ വളര്‍ന്നു  ,അപ്പു മാത്രമാണ് എന്‍റെ  ആശ്വാസം ഒരുപക്ഷെ വൈകാതെ അവനുംപോയേക്യാം. ഞാന്‍ നിസ്സാഹ്കയാ  അബ്ദു , നീ പറയുന്ന പോലെ മനസ്സ് പാകപ്പെടുത്തി യെടുക്കാന്‍ എനിക്യാവുന്നില്ല,, പരസ്ത്രി ബെന്തവും, മദ്യ പാനവും കുല ത്തൊഴിലാക്കിയ ഒരാളോടപ്പം ഇനിയും ഹോ,, വയ്യ വയ്യ, ഒരു ത്തിരിച്ചുപോക്ക് ഒരിക്യലും ഇനി ഉണ്ടാകില്ല,, മക്കളാണ്എന്‍റെ  ദു;ഖം, അവരെന്നെ  മനസ്സിലാക്കിയില്ല ഞാന്‍ പറഞ്ഞി രുന്നല്ലോ ചിത്തിരയും ചാദുരിയും ഹോസ്റ്റലിലാന്ന്  എനിക്ക് വിളിക്യാറൊ വരാറൊ ഇല്ല,, എന്‍റെ ചെറിയ വരുമാനത്തിന്‍റെ ഭൂരി ഭാകവും, അവരുടെ വിദ്യഭ്യാസത്തിന് വേണ്ടി ഞാന്‍ ചിലവിടുന്നു,, വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ ന്നില്‍ക്കാന്‍ കെല്‍പ്പുളള വരാക്കി അവരുടെ വളര്‍ച്ചയുടെ ഒരു കട്ടത്തിലും അയാള്‍ തിരിഞ്ഞു നോക്കിയില്ല,,, വന്നിരുന്നെങ്കില്‍ ആ ട്ടിപായിച്ചെനെഞാന്‍,, അത് വേറെക്കാര്യം,, എന്നെ മക്കള്‍ക്ക് വേണ്ടാതായി, കഴിഞ്ഞ ഓണത്തിന് ഫോണ്‍ ചൈ തപ്പോള്‍  അബ്ദു ച്ചോതി  ച്ചില്ലേ മക്കള്‍ വന്നിരുന്നോഎന്ന്,, വന്നു എന്നുഞ്ഞാന്‍ കള്ളം പറഞ്ഞു അവര്‍ പോയത് അച്ഛന്‍റെ അടുത്തേക്കായിരുന്നു,, ഒന്ന് വിളിക്യ പോലും ചൈ തില്ല ,, അപ്പു ച്ചെറിയ കുട്ടിയെല്ലേ കുറേകരഞ്ഞു,, ഭര്‍ത്താവില്‍ നിന്നും  അകലാന്‍ എനിക്ക് വെക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു... മക്കള്‍ക്ക് എന്നില്‍ ന്നിന്നും അകലാന്‍ എന്ത് കാരണങ്ങളായിരിന്നിരിക്കും ഉണ്ടായിരുന്നത്, അബ്ദു പറയാറുള്ളതു പോലെ എന്‍റെ കര്‍സ്സന   സൊഭാവമായിരുന്നോ കാരണം,, അതിനെ ന്യായികരിക്യാന്‍ ആര്‍ക്കാണു കഴിയുക പ്രായപൂര്‍ത്തി കഴിഞ്ഞ രണ്ടു പെണ്മക്കളുടെ അമ്മയല്ലേഞാന്‍,,ഇത്രക്കും അവരെ എത്തിച്ചല്ലോ എന്ന ആശ്വാസം മാത്രമാണെനിക്കുള്ളത് ചുവടുകൾ ക്കാലിടറുന്നു, ഞാന്‍ പലപ്പോഴും പറയാറില്ലേ,, ഇനി അതുതെന്നെ ചെയ്യണം ഏതങ്കി ലും ആശ്രമത്തിലേക്ക് ചേക്കേറാന്‍ മടുത്തുസുഹൃത്തേ ... എല്ലാ കത്തുകളെയും പോലെ ഈ കത്തും ബോറടിപ്പിച്ചു അല്ലെ,,, അറിയാലോ മനപൂര്‍വ്വ മല്ലാന്ന് ,,എങ്ങിനെ എഴുതി യാലും ഇങ്ങിനെയേ ആകൂ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല ,എല്ലാ കത്തിലും നിന്‍റെ വിശേഷങ്ങള്‍ ചോതിക്യാന്‍ കഴിയാറില്ല , നിനക്കോര്‍മ്മയുണ്ടോ ന്നമ്മള്‍ സുഹൃത്തുക്കളായിട്ട് എത്ര കാലമായെന്ന്, പത്തുവര്‍ഷം കഴിഞ്ഞു,,, എന്നിട്ടും നമുക്കൊന്ന്  നേരില്‍ കാണുവാന്‍ കഴിഞ്ഞില്ലല്ലോ,, ആ ദുഖം മനസ്സിലുണ്ട് എന്നാലും അക്ഷരങ്ങളിലുടേയും വാക്കുകളിലൂടെയും നീ പകര്‍ന്നു തന്ന സ്നേഹവും ദൈര്യവും  .എന്‍റെ മനസ്സിലുണ്ട് അത് മായാതെഞാന്‍  കാത്ത് സൂക്ഷിക്കും                                                                      സ്നേഹത്തോടെ  റീന ടീച്ചര്‍...
                                                                        കത്ത് ഒരാവര്‍ത്തി കൂടെ ഞാന്‍ വായിച്ചു ടീച്ചറുടെ എല്ലാകത്തുകളും എന്നെ ഏറെ നൊംബര പെടുത്താറുണ്ട് നമ്മള്‍ പരിജയപെട്ടിട്ട് പത്തുവര്‍ഷം കഴിഞ്ഞു എന്നഓര്‍മ്മ പെടുത്തല്‍ എന്‍റെ മനസ്സ് പിറകോട്ടുപോയി. സ്നേഹത്തിന്‍റെ ക്കുളിര്‍ തന്നലായി പറന്നെത്തിയിരുന്ന ടീച്ചറുടെ കത്തുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു,, ഒരുതൂലികാ സൗഹൃദ  വേതിയിലൂ ടെയാണ് ഞാന്‍ റീനയെ പരിജയപെടുന്നത് കലാമണ്ഡലം റീന എന്നാണ് എന്നെപരിജയപെടുത്തിയത്, ഞങ്ങളുടെ പരിജയം നല്ല സൗഹൃദ ത്തില്‍ എത്തി മാസത്തില്‍ മൂന്നും നാലും കത്തുകള്‍ അവരെനിക്ക് അയക്കുമായിരുന്നു,, അതുപോലെ ഞാനും സുധീര്‍ ഗമായ കത്തുകള്‍ എഴുതി, കത്തില്‍ നിന്ന് ഫോണിലേക്ക് വഴിമാറിയപ്പോഴും മാസത്തില്‍ ഒരു കത്തെങ്കിലും അവരെനിക്ക്  അയക്കുമായിരുന്നു,,കലാമണ്ഡലത്തില്‍ നിന്നും ടിപ്ലോമയോടെ പാസായ ആ ളാണ് ടീച്ചര്‍, എന്നറിഞ്ഞപ്പോള്‍ എനിക്ക് അവരോട്  ബഹുമാനമായിരുന്നു, പരിജയപെട്ട് കുറേ  നാളുകള്‍ക്ക്   ശേഷമാണ് ജീവിത പുസ്ത്തകത്തിന്‍റെ താളുകള്‍ എനിക്കയക്കുന്ന കത്തുകളിലുടെ  ടീച്ചര്‍  തുറക്കാന്‍ തുടങ്ങിയത്,, അമ്മയുടെ മരണശേഷം അച്ഛന്‍റെ ശിക്ഷ ണത്തില്‍ വളര്‍ന്നതും അച്ഛന്‍റെ മരണവും കലാമണ്ഡലത്തിലെ വിദ്യാര്‍ത്തി ജീവിതവും,, അങ്ങിനെ നൂറുകുട്ടം കാര്യങ്ങള്‍,, പിന്നെയും കുറേ  കഴിഞ്ഞാണ് ദാംബത്യത്തിലെ പൊരുത്ത കേടുകളെ കുറിച്ച് എഴുതി ത്തുടങ്ങിയത്, പിനീട് വരാറുള്ള കത്തുകളിലേറെയും വേദനയുടെയും കണ്ണിരിന്‍റെയും ന്നനവുള്ളവയായിരുന്നു,,കൂറ്റനാട്ടെ വലിയൊരു ത്തറവാട്ടിലെ അങ്കമായിരുന്നു ടീച്ചര്‍ നിലംബൂരുള്ള   ഒരുബെന്തു കൂടിയായ  ഒരാളായിരുന്നു ടീച്ചറുടെ ഭര്‍ത്താവ്,, മൂന്ന് മക്കളായിരുന്നുഅവര്‍ക്ക് , മക്കള്‍ രണ്ടുപേര്‍ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്,, മക്കളെ കുറിച്ചുള്ള വേവലാതിയായിരുന്നു അവര്‍ക്ക്  ഏറെയും  ,, പിന്നെ പിന്നെ, കത്തുകളുടെ എണ്ണംകുറഞ്ഞു, എനിക്കും ജോലിത്തിരക്ക് കാരണം കത്തുകളില്‍ ശ്രദ്ദിക്യാന്‍ കഴിഞ്ഞില്ല ,,ഞാനെന്‍റെ സ്വകാര്യ ദു;ഖങ്ങളൊന്നും ടീച്ചര്‍ക്കയക്കുന്ന കത്തുകളില്‍ എഴുതാറില്ല ,, നാട്ടില്‍ ലീവിനു പോകും ബോഴൊക്കെ കരുതും ടീച്ചറുടെനാട്ടില്‍ പോകണം അവരെയും മക്കളെയും കാണണം എന്നൊക്കെ, പക്ഷെ അതിനും കഴിയാറില്ല,, ഒരിക്യല്‍ ടീച്ചറുടെ ഫോട്ടം ആവശ്യ പെട്ടുകൊണ്ട് ഞാന്‍ കത്തെഴുതി ,, അതിനു വന്നമറുപടി ഇങ്ങനെ യായിരുന്നു,, നീ അയക്കുന്ന കത്തിലെ അക്ഷരങ്ങളിലുടെ ഞാന്‍ ശരിക്കും നിന്നെകാണുന്നുണ്ട് നിനക്കും  അങ്ങിനെ കണ്ടാല്‍ പോരെ,, പിനെ എന്തിനാ ഒരു ഫോട്ടം അബ്ദു ,,? അവര്‍ പറഞ്ഞത് ശരിയായിരുന്നു,, കണ്ടിട്ടില്ലങ്കിലും എന്‍റെ മനസ്സില്‍ അവരുടെ രൂപംപതിഞ്ഞു കിടന്നിരുന്നു ,,എന്നാലും ഇനി നാട്ടില്‍ പോകുമ്പോള്‍ അവരെ കാണാന്‍ പോകണം എന്ന് മനസ്സിലുറപ്പിച്ചു ,, പക്ഷെ അപോഴൊക്കെ അവര്‍ വീടുകള്‍ മാറികൊണ്ടിരുന്നു,,കത്തുകളുടെ എണ്ണംവും  കുറഞ്ഞു,, ഫോണ്‍ ചൈ താല്‍  കിട്ടാതെയായി,,ക്കൂറ്റനാട് നിന്നും  നിലംബൂരിലേക്കും അവിടെനിന്ന് ഗൂടല്ലുരിലേക്കും ഒടുവില്‍
കോയമ്പത്തൂരിലേക്കും  പറിച്ചു നടുകയായിരുന്നു ടീച്ചറുടെ ജീവിതം,, ഗൂടല്ലുരിലെ ഒരു വിദ്യാലയത്തില്‍ ഡാന്‍സ്‌ ടീച്ചറായിരുന്നു,,കൂടാതെ പുറത്തുള്ള കുട്ടികള്‍ക്ക് വീട്ടിലും ഗ്ലാസെടുത്തിരുന്നു,,പിന്നെയും നാളുകളേറെ കടന്നുപോയി ,,ഭര്‍ത്താവിന്‍റെ ദുര്‍നടപ്പും  പ്രശ്നങ്ങളും സഹകരിച്ചു പോകാനാവുന്നില്ല മടുത്തു. മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍
‍അതിനും കഴിയുന്നില്ല. പിനീടുവന്ന കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു .അബ്ദു.. ഞാ‍ന്‍ ന്നിലംബുര് വിട്ടു. അയാളേയും...?        മക്കളും ഞാനും ഇപ്പോള്‍ ഗൂടല്ലുരാണ് താമസം ചെറിയ ഒരു ജോലിയും ശരിയായിട്ടുണ്ട് ,,, അഡ്രസ്സ് ഇല്ലാത്ത ഒരു കത്തായിരുന്നു അത് പിനീട് ടീച്ചര്‍ക്ക് കത്തയകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല ,,എന്നാലും മറുപടി പ്രതീക്ഷിക്യാത്ത കത്തുകള്‍ വല്ലപ്പോഴും അവരെനിക്ക് അയക്കാറുണ്ട് ഒടുവില്‍ എനിക്കുവന്ന കത്ത്  കോയമ്പത്തൂരില്‍
‍ നിന്നായിരുന്നു  ,,അതിലും അഡ്രസ്സ് ഉണ്ടായിരുന്നില്ല,, ഒടുവിലായി          ആ കത്ത് വന്നിട്ട് ഇപ്പോള്‍ ഒന്നരവര്‍ഷം കഴിഞ്ഞു,, ഒരു കഥ പോലെ എഴുതി ഫലിപ്പിക്യാ‍ന്‍ കഴിയാത്ത,, സംഗീര്‍ണ മായ  ജീവിതമായിരുന്നു, അവരുടേത്,, നീണ്ട പത്തുവര്‍ഷങ്ങള്‍ സ്നേഹത്തിന്‍റെ നൊംബരം തീര്‍ക്കു കയായിരുന്നു അവര്‍,, മനസ്സില്‍ പ്പതിഞ്ഞ ആ കാണാചിത്രം ഞാനെന്നും പൊടി തട്ടി സൂക്ഷിക്കുന്നു,,,?
ഇനിയും കത്തുകള്‍ വരും എന്ന പ്രതീക്ഷയില്‍,,,
*****************

26 ഓഗസ്റ്റ് 2011

എങ്കില്‍ ന്നിങ്ങള്‍പറയൂ പ്രവാസം സുന്ദരമാണോ,,

വര്‍ഷാ വര്‍ഷം മലകയറുന്ന അയ്യപ്പ മാരെ പോലെയാണോ ഓരോ പ്രവാസിയും ഒരു കെട്ട് അങ്ങോട്ടും ഒരു കെട്ട് ഇങ്ങോട്ടും,, പ്രാരാപ്തങ്ങളുടെയും വേതനയുടെയും കെട്ടുമായി വിമാനം കയറുന്ന നമ്മള്‍ കല്ലും മുള്ളും നിറഞ്ഞ ഒന്നോ രണ്ടോ വര്‍ഷം പൂര്‍ത്തി യാക്കുന്നു,, ക്രിത്തിമത്ത ത്തിന്‍റെ താണെങ്കിലും ഒരു കെട്ടുമായി അങ്ങോട്ട്‌,, അത്രയും കാലം ‍നോയിമ്പും നോറ്റു പ്രാർത്ഥന യോടെ കാത്തിരുന്ന വരുടെ അടുത്തേക്ക്‌,, ഇങ്ങിനെയാണോ ‌ ഒരു സാധാരണ പ്രവാസിയുടെ ജീവിതം ക്രമീകരിക്യപെട്ടിട്ടുള്ളത്, നാട്ടിലെത്തിയാല്‍ ഒരു ചോദ്യ ചിന്നം പോലെയാണോ നമ്മള്‍, ??? നമുക്ക് പ്രവാസിയെന്ന പേര് ആരാണ് നല്‍കിയത് , അവര്‍ക്ക് നമ്മള്‍ എന്തെങ്കിലും സമ്മാനം കൊടു ക്കേണ്ടതുണ്ടോ,,, നമ്മളൊരു കറവ പശുവാണോ,, നമ്മളേ കുറിച്ച് നാട്ടി ലുള്ളവരുടെ ധാരണ എന്താണ്,, പത്തു വര്‍ഷത്തില്‍ പത്തുമാസത്തെ ദാമ്പത്യം, പ്രവാസിക്ക് അത്രയും മതി എന്നാണോ,,,മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കും ബോള്‍ സ്വയം ജീവിക്യാന്‍ നമ്മള്‍ മറക്കുന്നുണ്ടോ,,??? മോജനമില്ലാത്ത നരഗ മാണോ പ്രവാസം,???, പ്രിയ കൂട്ടുകാരെ ഇത്രയും ഞാന്‍ ചിന്തിച്ചതില്‍ തെറ്റുണ്ടോ,, എങ്കില്‍ നിങ്ങള്‍ പറയൂ പ്രവാസം സുന്ദരമാണോ അതി സുന്ദരമാണോ,,,,???

ഇനിയെത്ര കാലം ഇനിയെത്ര ദുരം,,


ഇനിയെത്ര കാലം ഇനിയെത്രദൂരം ,, 

ഞെട്ടിയുണരാത്ത ദിനരാത്രങ്ങളില്ല, ഓരോപുലരി ഉണരുമ്പോഴും നെഞ്ചില്‍ കൈവെച്ച് ചോദിച്ചു ഹൃദയമേ ന്നിനക്ക് വേദനിക്കുന്നുവോ,,
പാഴായ ജീവിതം തൊട്ടുരുമി കടന്നുപോയ കാലങ്ങള്‍,,
കെട്ടി യാടിയവേഷങ്ങള്‍, ഇനിയെത്ര കാലം ഇനിയെത്രദൂരം,,
നടന്നെത്താന്‍ ഇടമില്ലാത്ത മനുഷ്യനായി പിറന്നല്ലോ,,
ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ ഇഴഞ്ഞു നീങ്ങുന്ന ഒട്ടകമായി,,
വിണ്ടുകീറിയ കാല്‍ പാദങ്ങളിലെ വേദന നെഞ്ചിലേ ക്കെത്തുന്നു,
നിശ്ചലം നിശ്ചലം, ദൈവത്തിന്‍ നിശ്ചയം,,
ഇനിയെത്ര കാലം ഇനിയെത്ര ദൂരം ,,
***********

അജ്ഞാത ജടങ്ങള്‍




അബു ദാബി കോര്‍നേഷിലെ ക്ലോക്ട്ടവറും കടന്ന് മെല്ലെ റൂമിലേ ക്ക്‌ന്നടക്കും ബോഴാണ്. ഞാന്‍ അയാളെ കണ്ടത്. തനികെതിരെ ദ്രിധിയില്‍
വന്ന് റ്റാക്സി കയറി സ്ഥലം വിട്ട അയാളെ ഞാന്‍ ‍ശരിക്കുംകണ്ടു റ്റാക്സി കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും തുടര്‍ന്നു നടക്കാനോ ചിന്തയില്‍ നിന്നുണരാനോ എനിക്യായില്ല,  അതേരൂപവും  ഭാവവും  അത് ബാബു വല്ലായെന്ന് കരുതുവാനും എനിക്യായില്ല,
 തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും എന്‍റെ കണ്ണുകള്‍ ‍അയാളെതിരഞ്ഞു, ഒരിടത്തും പിനീട് അയാളെ കണ്ടത്താനായില്ല,,
ഉറക്കം നഷ്ട്ടപെട്ട രാത്രികളിലെ എന്‍റെ ദിവസങ്ങള്‍ ബാബുവിന്‍റെ ഓര്‍ മ്മകളില്‍ അവന്‍ തീര്‍ത്ത സാഹ്യാന സന്ധ്യ കളില്‍ ജീവിത യാഥാര്‍ തത്തിന്‍റെ നേരുറങ്ങും കഥകളില്‍. സ്വയം കഥാപാത്ര മാവുക യായിരുന്നു. ബാബുഭായി,,,

ഓര്‍മ്മ കളുണര്‍ ത്തിയ മനസ്സുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും. എവിടെ യൊക്കയോ അലയുകയായിരുന്നു മനസ്സ്,,   ജീവിത യാത്രക്കിടയില്‍ എപ്പോഴോ വീണ്‌കിട്ടിയ ഒരു സൌഹൃദം   വേദനകള്‍ തീര്‍ത്തു കടന്നു പോയ ബാബു എന്ന സുഹൃത്തിനെ കുറിച്ചുള്ള ഓര്‍ മ്മകള്‍ ഇന്നും മനസ്സില്‍ ‍പച്ച പിടിച്ചിരികുന്നത് കൊണ്ടല്ലേ. ബാബുവിനെ പോലെ അയാളെ കണ്ടപ്പോള്‍ ചലനശേഷി പോലും നഷ്ട്ടമായത് കാലങ്ങള്‍ എത്രകഴിഞ്ഞു ,, ഒരു പക്ഷെ ഞാന്‍ കണ്ടത് ബാബുവിന്‍റെ ഏതങ്കിലുംഒരു സഹോദരനായിരികുമോ ,,

പക്ഷെ അവന്‍ പറഞ്ഞ കഥകളില്‍ ഒന്നും അങ്ങിനെ ഒരു  സഹോദരനില്ലല്ലോ.. ഇതൊരുപക്ഷേ അതിനു ശേഷം അമ്മയിലോ അച്ഛനിലോ മറ്റൊരു ഇണയില്‍ ജനിച്ചമകന്‍, അച്ഛന്‍ ഒരു ഗള്‍ഫു കാരനാണ്എന്നവന്‍ പറഞ്ഞിരുന്നു,, അസ്വസ്ഥ മായമനസ്സില്‍ വീണ്ടുംപഴയചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു,,,
മറ്റുള്ള വരില്‍ നിന്നുള്ള അറിവ്മാത്രം കൈമുതലായാണ് ഞാനുംഒരു തോഴിലന്യേഷകനായി ബോംബെയില്‍ എത്തിയത്. എന്‍റെ അറിവിനും അപ്പുറമാണ് മഹാനഗരം എന്ന് സ്സിലാക്കാന്‍ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു.പഴയൊരു

സുഹൃത്തിന്‍റെ അട്രസ്സിലാണ് എത്തിയതെങ്കി ലും  കണ്ടെത്താനായില്ല. ബിസ്ത്തി മുഹല്ലയില്‍ ചേറ്റുവ മഹല്ലംവക റുമില്‍ താമസിക്യാനൊരു  ഇടംകിട്ടി,, അബ്ദുള്‍ റഹിമാന്‍ ബാബാ ദര്‍ഗയുടെ അടുത്ത് സംസം ലോഡ്ജിനു താഴെയുള്ള  ച്ചായക്കടയില്‍ എനിക്കൊരു ജോലിയുംകിട്ടി ബാര്‍ വേല..., അവിടെവെച്ചാണ് ഞാന്‍ ബാബുവിനെ ആദ്യമായി കാണുന്നത്, അവിടെ ച്ചായ മാസ്റ്ററായിരുന്നുബാബു,
ചുരുണ്ട മുടിയും ചുവന്നുതുടുത്തകണ്ണും ഉയരം അത്രയില്ലാത്ത അയാളൊരു മലയാളിയാണെന്ന്   മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു,, മലയാളത്തില്‍ അയാള്‍ ആരോടും സംസാരിക്കുന്നത് കേള്‍ക്കാറില്ല,, ഭാഷയും ദേശവും അറിയാത്ത എന്‍റെ ദിവസങ്ങള്‍ കഷ്ട്ടപാടിന്‍റെതായിരുന്നു, എങ്കിലും ഞാന്‍ പിടിച്ചുനിന്നു,, ദിവസങ്ങള്‍ കഴിയുംതോറും പുതിയ ജീവിത സാഹജര്യവുമായി അടുകുകയായിരുന്നു,

 ഞാനും ആഗല്ലിയുടെ ഒരുഭാഗമായി മാറി   രാവും പകലും തുറന്നു പ്രവര്‍ ത്തിച്ചിരുന്ന ആ കടയുടെ മുതലാളി കാസര്‍കോട്ടുകാരന്‍  ഹസ്സന്‍ച്ച,,
 ബാബു അതികമാരോടും സംസാരിക്യാറില്ല അതുകൊണ്ട് ഞാനുംഅതികമൊന്നും അടുത്തില്ല,, ഗള്‍ഫ് അന്യെഷകരുടെയും അതുമായി ബെന്ത പെട്ടവരുടേയും ഫറുദീസയായിരുന്നു  ബിസ്ത്തിമുഹല്ല,, എവിടെനോക്കിയാലും  മലയാളി കൂട്ടങ്ങള്‍ ബാബു ച്ചായ ഉണ്ടാക്കാന്‍ മാസ്റ്റര്‍ തെന്നെയായിരുന്നു,, പുറം ഗല്ലികളില്‍ നിന്നുപോലും ബാബുവിന്‍റെ ച്ചായ കുടിക്യാന്‍ ആളു കളെത്തി.. അതു കൊണ്ട്തെന്നെ ബാബുവിനോട് ഒരു പ്രത്യേക താല്‍ പര്യവും ഹസ്സന്‍ച്ചാക്ക് ഉണ്ടായിരുന്നു,
ഞാനും മഹാനഗരത്തിന്‍റെ കറുത്ത മുഖങ്ങള്‍ കണ്ടുതുടങ്ങി.
 ഒരുചാന്‍ വയറിനുവേണ്ടി മനുഷ്യര്‍


കാട്ടികൂട്ടുന്ന കോപ്രാട്ടികള്‍, മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ദാദമാരുടെ കിങ്കരന്‍ മാര്‍  ഓരോഗല്ലിയുടെയും  ഭരണം ഏറ്റെടുത്തിരിക്കുന്നു,, കമ്മീഷന്‍ വ്യവസ്ത്തയിലായിരുന്നു എന്‍റെ ജോലി, മഹാ നഗരത്തെ കുറിച്ച് മനപാഠമാക്കിയ ഹസ്സന്‍ച്ച കച്ചവടത്തില്‍ ആഗ്രകണ്യനായിരുന്നു, അതുകൊണ്ട് തന്നെ ജോലികാര്‍ ‍കെല്ലാം കൂലി നിച്ച യികുകയും കൊടുക്കുകയും  ചെയ്തിരുന്നു,, ദിവസങ്ങള്‍ കഴിയും തോറും ബാബു ഞാനുമായി അടുത്തു തുടങ്ങി.. അപ്പൊള്‍ ‍എനിക്ക് ഒരുകാര്യം മനസ്സിലായി. ബാബു മയക്കുമരുന്നിന് അടിമയാണെന്ന്,, അതിലെനിക്ക്‌നീരസംഉണ്ടായിരുന്നു,,

എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല,  മഹാനഗരത്തില്‍ ഇതൊന്നും ഒരു പുതുമയല്ല എന്ന എന്‍റെ തിരിച്ചറിവ്.. ഒഴിവുവേളകളില്‍ എന്നോട് സംസാരികാനും അടുത്തിട പെടാനും  ത്തുടങ്ങിയപ്പോള്‍ ഞാന്‍ ബാബു മായി കൂടുതല്‍ അടുത്തു,, ബോംബെ യെകുറിച്ചു സംസാരികുമ്പോള്‍ അവന്‍ വാചാലനാകുന്നതും ഞാനറിഞ്ഞു. അതെനിക്ക് ഇഷ്ട്ടവുമായിരുന്നു.. ജോലികഴിഞ്ഞ സമയങ്ങളില്‍  ഞങ്ങള്‍ പുറത്തു കറങ്ങാനും തുടങ്ങി. അതിലുടെ ബോംബയെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുകയായിരുന്നു.. ചോപ്പാട്ടി ബീച്ചിലാണ് ഞങ്ങള്‍ ഏറെയുംപോകാറ്. ബീച്ചില്‍ ഒഴിഞൊരുകോണില്‍ നീലകടലും നോക്കിയിരികുബോള്‍ ബാബു പലതിനെ കുറിച്ചുംസംസാരിക്കും. പക്ഷെ നാടിനെകുറിച്ചോ വീടിനെ കുറിച്ചോ ഒന്നുംസംസാരിക്യാന്‍


ഇഷ്ട്ടപെടാറില്ല.  എന്നോടുംഅതേ കുറിച്ചൊന്നും ചോതികാറുംഇല്ല.. ഞാനെന്തെങ്കിലും ചോതിച്ചാല്‍  ഇഷ്ട്ടമാല്ലാത്ത മൗന മായിരിക്കുംമറുപടി. വിരലിനിടയിലെ  ലഹരിആഞ്ഞു വലിക്കുംബോള്‍ ആമുഖം കൂടുതല്‍ മൗന മാകുന്നതും കണ്ണുകള്‍ അടയുന്നതുമൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.. ഒരിക്യല്‍ ബാബുവിന്‍റെ താമസ സ്ഥലത്തേക്ക് എന്നേയും  കൊണ്ടുപോയി. അത്തരം  ഒരിടം ഞാന്‍ ആദ്യമായി കാണുകയായിരുന്നു.  ആ തെരുവിലേക്ക് കടന്നപ്പോള്‍ തന്നെ ബാബു മറ്റൊരാളായിമാറി.

 ഞാന്‍ അതിശയത്തോടെയാണ് എല്ലാം നോക്കികണ്ടത്.  ഗ്രാന്‍ റോട്ടിലെ ഫിലൌസ് എന്നചുവന്ന തെരു വായിരുന്നുഅത്.  ബാബു ഭായ് എന്ന സലൂട്ട ടിയോടെ കടന്നുപോകുന്ന ആള്‍ കൂട്ടത്തിനിടയിലുടെ മുന്നോട്ട് നടക്കുബോള്‍ ഒരു റൌടിയുടെ ഭാവ മായിരുന്നു അവന്‌.  ആ തെരുവിന്‍റെ മക്കള്‍ മുഴുവനും അവന്‍റെ ബെന്ധുക്കളാണ്   എന്ന് എനിക്ക്  തോന്നി .  നടത്തത്തിനിടയില്‍

 എനോട് പറഞ്ഞു  അബ്ദു. നീ ചോതിക്യാറില്ലേ എനെക്കുറിച്ച് . നാടിനെ   കുറിച്ച്. ഇതാണ് എന്‍റെ നാടും  വീടുമൊക്കെ. ഇവിടെ എനികെല്ലാമുണ്ട്. വന്ന കണക്കൊന്നും അറിയില്ല. പ്പിന്നേയും  എന്തൊക്കൊയോ പറയുന്നുണ്ടായിരുന്നു അവന്‍.
 ജനത്തിനിടയിലൂടെ ബാബുവിന്‍റെ ഒപ്പമെത്താന്‍ ഞാന്‍ പാടുപെട്ടു.  അതിനിടയില്‍ ഒരു കുട്ടി ഓടിവന്ന് ബാബുവിന്‍റെ കൈതണ്ടയില്‍ തൂങ്ങികിടന്നു. ഹസ്സന്‍ ച്ചാടെ  ടീസ്റ്റാളിലെ ടീമാസ്റ്റ്ര്‍ ബാബുതെന്നെയാണോഇത്. ബാബുവിന്‍റെ  മറ്റെരു മുഖം കാണുകയായിരുന്നു  ഞാന്‍.. ജീവിക്യാനുള്ള മനുഷ്യന്‍റെ     ആര്‍ത്തി പലരൂപത്തിലും ഭാവത്തിലും ഞാനാത്തെരുവില്‍ കണ്ടു .. ബാബു മദ്യ പിച്ച്  ഒരിക്യാലും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല അവന്‍റെ ദു:സ്വഭാവങ്ങളില്‍ ഒരിക്ക്യലും എന്നെ ഒരുപങ്കാളി ആക്കിയിട്ടും ഇല്ല.. ഈ തെരുവില്‍ ഇത്ര ജനപ്രീതി കിട്ടണമെങ്കില്‍ ഇവന്‍ ആരാണ്.. എന്‍റെ അന്യെഷണം അഞ്ജതയില്‍ കുരുങ്ങികിടന്നു.. അവന്‍റെ നാടോ വീടോ ആര്‍ക്കുമറിയില്ല. അവന്‍റെ നാവില്‍ നിന്ന് അതൊരിക്യലും അറിയില്ലാന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു...

 ഒരിക്യല്‍ ഹസ്സന്‍ച്ച ച്ചോതിച്ചു ഇജ്ജും ആ ബാബുന്‍റെപ്പം കൂടിലേ ? ഇന്‍ക്കും നാടും ബീടും ഒന്നുമില്ലേ പുള്ളേ..???  ഒന്നും പറയാനില്ലാതെ നിസ്സായ് ഹത യില്‍  മുഖം കുനിക്യാനെ എനിക്യായുള്ളൂ... ബോംബേലും മദിരാശിയിലും ഒക്കെപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാത്തവരെ കുറിച്ച് കേട്ടിട്ടുണ്ട്.. ബാബു അത്തരത്തില്‍ നാടും വീടും ഉപേക്ഷിച്ച്. മനം മടുപ്പിക്കുന്ന സുക സൗകര്യങ്ങളില്‍ മനം മയങ്ങി നില്‍ക്കുന്ന ഒരാളായിരികുമോ..? പക്ഷെ ബാബുവിന്‍റെ മനസ്സ് അസ്വസ്ത്ത മാണെന്ന്  ആമുഖംവായിച്ചു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്..


ഒരുദിവസം ബാബുവിനെ അന്യേഷിച്ചു ഞാനവന്‍റെ സങ്കേദ ത്തില്‍ ചെന്നു.. റൂമെന്ന് പറയുനാവില്ല. ഇടുങ്ങിയ ഒരു ഇരുട്ടറ പോലെ തോന്നിച്ചു.. എന്നെ കണ്ടപ്പോള്‍ അവനില്‍ യാതൊരു ഭാവമാറ്റവും കണ്ടില്ല.. അര്‍ദ്ധ നഗ്നനരായ നാല്സ്ത്രീകള്‍ അവന്‍റെ ചുറ്റിലും ഇരിക്കുന്നു. എല്ലാവരുടെകയ്യിലും എരിയുന്ന സിഗരറ്റ് മനം മടുപ്പിക്കുന്ന ലഹരിയുടെഗന്ധം പരിസരമാകെ നിറഞ്ഞുനിന്നിരുന്നു.. ഒരു ഇട വഴിക്ക് അഭിമുഖ  മായിട്ടായിരുന്നു റൂമുകള്‍  പലരും എന്നെ തള്ളിമാറ്റി വരികയും പോകുകയുംചെയ്തു.. റൂമില്‍ കയറാതെ ബാബുവിനെ തുറിച്ചുനോക്കികൊണ്ട്‌ ഞാന്‍ ന്നിന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരുസ്ത്രീ അവന്‍റെ മടിയിലേക്ക്‌ കുഴഞ്ഞുവീണു.. അവന്‍ മറ്റേതോ ലോകത്താണെന്ന്തോന്നി...

പെട്ടന്നാണ്അവനുണര്‍ന്നത്. മടിയില്‍ തളര്‍ന്നു കിടക്കുന്ന സ്ത്രീയെ ത്തള്ളി മാറ്റികൊണ്ട് എന്‍റെ നേരെവന്ന് ആരോടോ എന്നപോലെ കൈചൂണ്ടികൊണ്ട് ഉച്ചത്തില്‍...? ഇവരില്‍ ഒരാളായിരുന്നു  എന്‍റെ അമ്മ അതു കൊണ്ടാണല്ലോ എന്നെ...വാക്കുകള്‍ മുഴുവനാക്കുംമുബേ അവന്‍ പൊട്ടിച്ചിരിച്ചു.  ചിരിയുടെ അലയടി ജീര്‍ണ്ണിച്ച ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങി.. പരിസരംമറന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ബാബൂ...? മയക്കത്തില്‍ നിന്നുണര്‍ന്ന അവന്‍ എന്‍റെ നേരെ കൈകൊണ്ട് ആങ്ങ്യംകാട്ടിയിട്ട്    പറഞ്ഞു അബ്ദൂ നീപോ...?


തിരിച്ചുനടക്കാനോരുങ്ങും ബോഴാണ്   ഞാന്‍ കണ്ടത് .. അഴുക്കുപുരണ്ട ത്തുണി കൊണ്ട് മറച്ച വാതിലുകള്‍ മറനീക്കി അനേകം തലകള്‍ പുറത്തേക്ക് നീളുന്നു.. ആ മുഖങ്ങള്‍ ക്കൊന്നും ജീവനുള്ളതായി തോന്നിയില്ല...? കേള്‍ ക്കാന്‍ പാടില്ലാത്തത്   കേട്ട ദു;ഖത്തോടെ. തളര്‍ന്ന് തിരിച്ചു ന്നടക്കുംബോഴും ബാബു വിന്‍റെ വാക്കുകള്‍ മനസ്സില്‍ വിങ്ങലുണ്ടാക്കി.. സ്വന്തം മാതാവിനെ വേശ്യ കളുടെ ഗണത്തില്‍ പെടുത്തി വിളിച്ചു പറയുകയോ.... എങ്കില്‍    ആ രോ ചൈത  തെറ്റിന്‍റെ ശാപമായിരിക്കുമോഇവന്‍.. ബാബുവിനെ കുറിച്ചറിയണം പക്ഷെ ആരില്‍ നിന്നാണ് അറിയാന്‍കഴിയുക..

 വര്‍ഷങ്ങളായി അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിക്കുപോലും അവനെ പറ്റിഅറിയില്ല.. തൊഴിലിനപ്പുറം മറ്റൊരു ബെന്തവും തൊഴിലാളികളോട് ഇച്ചാക്ക് ഉണ്ടായിരുന്നില്ല....പിറ്റേദിവസം ബാബു ജോലിക്ക് വന്നില്ല. ഇച്ച ആ രോടെന്നില്ലാതെ പറയുന്നത് കേട്ടു... ഓന്  പിന്നെയും തുടങ്ങിയോ സൂകേട്.... ബാബു രണ്ടും മൂന്നും ദിവസം ജോലിക്ക് വന്നില്ലങ്ങിലും ഇച്ച ഒന്നുംപറയില്ല.. ഈ കട തുടങ്ങുന്നകാലം തൊട്ടേ ബാബു ആ ളുടെക്കൂടെ ഉണ്ടത്രേ... ദിവസങ്ങളും മാസങ്ങളും കടന്ന് പോയത്ഞാനറിഞ്ഞതേയില്ല,, എന്‍റെ ജീവിതം അല്‍പ്പാല്‍പ്പം പച്ചപിടികാനും തുടങ്ങിയിരുന്നു.

ബോംബെ നഗരം എനിക്കും വഴങ്ങും എന്നതിരിച്ചറിവ്. എന്നെകൂടുതല്‍ ഊര്‍ജ സ്വലനാക്കി... ആയിടെ ബാബു വന്നപ്പോള്‍ കയ്യിമേല്‍ ഒരുകെട്ടുണ്ടായിരുന്നു... ചായ കപ്പുപിടിക്യാനും ഗ്ലാസ്കഴുകാനുമൊക്കെ ബുദ്ദി മുട്ടുന്നത്കണ്ട് ഇച്ച എന്തൊ ക്കെയോ പറഞ്ഞു ശകാരിക്കുന്നുമുണ്ട്‌...എന്താണെന്ന് ചോദിച്ചപോള്‍ ഒന്നുംപറഞ്ഞില്ല വീണ്ടും ച്ചോതി ക്കുന്നത് അവന്‌ ഇഷ്ട്ട മല്ലാത്തത്കൊണ്ട് എന്താ പറ്റിയതെന്നറിയാനും കഴിഞ്ഞില്ല..അവന്‍ അങ്ങിനെയാണ് കടയില്‍ വല്ലപ്പോഴും മിണ്ടുന്നത്‌ തന്നെ എന്നോടുമാത്രമാണ്... എങ്കിലും ഞങ്ങളുടെ സൗഹൃതം തുടര്‍ന്നു... ലഹരി തലക്കു പ്പിടിച്ചാല്‍ അവന്‍ സംസാരികാത്ത വിഷയങ്ങളില്ല... ഒന്നൊഴികെ.???

 ബോംബെയുടെ ഓരോ മുക്കും മൂലയും അവന്‌ മനപ്പാഠമാണ്‌... തെരുവിന്‍റെ മക്കളല്ലാം ഒടുവില്‍ അജ്ഞാത ജഡങ്ങളാണ് എന്നാണ് ബാബുവിന്‍റെ കണ്ടത്തെല്‍... വിധിയാല്‍ വികൃതമാക്കപ്പെട്ട് മറ്റുള്ളവര്‍ക് കളിച്ച്  രസികാന്‍ ദൈവംതീര്‍ത്ത ക്കുറെ കളിപ്പാവകള്‍...ഇവിടെ അമ്മ ചിലപ്പോള്‍ ഭാര്യയാകും ഭാര്യചിലപ്പോള്‍ സഹോദരിയാകും... സഹോദരി പ്രണയിനിയോ മറ്റു പലതുമാകും....? അതുകൊണ്ടാണ് തെരുവിന്‍റെ മുഖത്തിനുചുവപ്പുനിറം......

അവന്‍റെ പരിഹാസ ചിരിയില്‍ പങ്കു ചേരാന്‍എനിക്ക്കഴിയാറില്ല... അവനില്‍ കൂടുല്‍ മാറ്റങ്ങള്‍ ഞാന്‍ കണ്ടു...  സദാ മൌനവും കനംതൂങ്ങിയ കണ്ണുകളും അവന്‍റെ മുഖ ഭാവം തന്നെ മാറ്റിയിരുന്നു.. അന്നൊരു  ഞായറാഴ്ച്ചയായിരുന്നു .. പതിവിലും നേരത്തെയാണ്ബീച്ചിലെത്തിയത് ഒഴിവു ദിന മായത്കൊണ്ട് തിരക്കനുബവപെട്ടു.    ആളൊഴിഞ്ഞ ഒരു കോണില്‍ തിരകളില്ലാത്ത ശാന്ത മായകടലിലേക്കും നോക്കി ബാബു ഇരുന്നു...

അല്‍പ്പംമാറി ഞാനും... സ്ഥിതില ചിന്തകളായിരുന്നു മനസ്സുനിറയെ... ചുവന്നു തുടുത്ത് പാതിയടഞ്ഞ ബാബുവിന്‍റെ കണ്ണുപോലെ സൂര്യന്‍ കടലിന്‍റെ അടിത്തട്ടിലേക്കിറങ്ങി ഉറക്കമാരംഭിച്ചു... വിരലിലെരിയുന്ന സിഗ്രറ്റില്‍നിന്നും അവസാന പുക കുടെ അവന്‍ ആഞ്ഞുവലിച്ചു.. ശേഷിച്ചത്    ലക്ഷ്യമില്ലാതെ    എറിഞ്ഞു... അത് എവിടേയോ തട്ടി തീ പ്പൊരി ച്ചി തറി. ഒപ്പം എന്‍റെ മനസ്സിലും. പെട്ടന്നാണ് ഒരുവിളി...

അബ്ദു   ഞാന്‍ ച്ചിന്ത കളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.. അവന്‍ സംസാരികാന്‍ തുടങ്ങുകയായിരുന്നു... നീകരുതും പോലെ ഞാന്‍ ബാബുവല്ല...? നീപലപ്പോഴുംച്ചോദി ച്ചിട്ടില്ലേ എന്‍റെ നാടിനെയും വീടിനേയും കുറിച്ചൊക്കെ... അതേ അബ്ദു... ഞാന്‍ ബാബുവല്ല... കാലം എന്നെ ബാബു ആക്കു കയായിരുന്നു....സ്നേഹം എന്താ ണെന്ന് അറിഞ്ഞിട്ടില്ലാത്ത എനിക്ക്. ആ ആരേ യും സ്നേഹിക്യാന്‍ കഴിഞ്ഞിട്ടില്ല.. എനിക്ക് ഒരുമാറ്റം വരുത്തിയത് നീയാണ്.... അവന്‍റെകണ്ണുകള്‍ കൂടുതല്‍ ച്ചുവക്കുന്നതും. വിടരുന്നതും നേരിയ പ്രകാശ ത്തിലുംഞാന്‍ കണ്ടു...


നീകരുതുംപോലെ ഞാനെന്‍റെ കഥ പറയുകയെല്ല..??? അതിനെനിക്യാവില്ല...?  ജീവിതത്തില്‍ ആദ്യമായി മനസ്സ് മറ്റൊരാള്‍ക്ക് കൈമാറുന്ന പോലെ അല്‍പ്പ നേരം അവന്‍ നിശബ്ധനായി... കടപ്പുറത്തെ കോലാഹല ങ്ങളൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല... വിശാലമായ ആ മണല്‍പരപ്പില്‍ ഞാനും ബാബുവും മാത്രമാണെന്ന്   എനിക്ക് തോന്നി. അവന്‍ വീണ്ടുമൊരു സിഗ്രറ്റിനു തീകൊളുത്തി മെല്ലെ സംസാരം തുടങ്ങി....


ച്ചാവക്കാടിനടുത്ത്‌ ഒരുമനയൂര് ‍എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്.. അന്ന്   എന്‍റെപേര് മുസ്തഫ എന്നായിരുന്നു.. വാപ്പാക്ക് ഗള്‍ഫിലായിരുന്നു ജോലി.. ഞാനും ഉമ്മയും വാടകവീട്ടിലായിരുന്നു താമസം.. ഹാജിയാരുടെ വലിയ പറംബിലൊരു കോണില്‍ ചെറിയൊരുവീട്...


അവിടെയാണ്ഞാന്‍ വളര്‍ന്നത് എനിക്ക് രണ്ടുവയസ്സ് ഉള്ളപോഴാത്രേ വാപ്പ ഗള്‍ഫില്‍ പോയത്. ഞാന്‍ മൂന്നാംഗ്ലാസില്‍ പഠിക്കുംബോഴും വാപ്പ തിരിച്ചുവന്നിരുന്നില്ല... ഹാജിയാരുടെ വീടായിരുന്നു ഏ കആശ്രയം.. ഒരുദിവസം സ്കൂള്‍ വിട്ടുവന്നപ്പോള്‍


ഉമ്മയെ കണ്ടില്ല....
പുറത്തെവിടെയെങ്കിലും പോയിരിക്കും എന്നുകരുതിഞാന്‍ കാത്തിരുന്നു... പക്ഷെ പിനീ ടോ രിക്ക്യലും ഉമ്മ തിരിച്ചുവന്നില്ല...?


ആദ്യമായി ബാബുവിന്‍റെ കണ്ണുകള്‍ നിറയുന്നത് നേരിയ പ്രകാശത്തിലും ഞാന്‍കണ്ടു..
തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ ശ്രമിക്കുന്നതും...


അന്ന്    രാത്രി മുഴുവനും ഞാനൊറ്റക്ക് കഴിച്ചു കൂട്ടി .. വിവരമറി ഞ്ഞെത്തിയഹാജിയാര്‍ അവരുടെ വീട്ടിലേക്ക്  എന്നെ കൂട്ടികൊണ്ടുപോയി.. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഞാന്‍ ഉമ്മയേയും നോക്കി കാത്തിരുന്നു.. ഏറെവൈകിയാണെങ്കിലും ആ സത്യം എനിക്ക്‌    മനസ്സിലായി... വാപ്പയെ പോലെ ഉമ്മയും എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു... തുടര്‍ന്നു പറയാന്‍ കഴിയാതെ ഒരു തേങ്ങലായിരുന്നു പിന്നെഞാന്‍കേട്ടത്....


ബാബു വിന്‍റെ മുഖത്തു നോക്കാന്‍ കരുത്തില്ലാതെ ആശ്വസി പ്പിക്യാന്‍ 


വാക്കുകള്‍ കിട്ടാതെ   താഴെനോക്കി മണ്ണില്‍ അവ്യക്ത്ത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരികുക യായിരുന്നു ഞാന്‍..തലഉയര്‍ത്തി നോക്കിയ പ്പോള്‍ ബാബു അടുത്തില്ല... അംബര പ്പോടെ  ചുറ്റും നോക്കി..  കണ്ണെത്തും ദുരത്തൊന്നും ബാബു വിനെകാണാന്‍ കഴിഞ്ഞില്ല....


ചെറിയഒരുപരിജയപെടുത്തല്‍... അതാണ്‌ താന്‍ കേട്ടത് അപ്പോള്‍ കഥ മുഴുവനുംപറഞ്ഞിരു ന്നെങ്കില്‍.....?



തണുത്ത കടല്‍ കാറ്റേറ്റിട്ടും.. ഞാന്‍ വിയര്‍ത്തു....


ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ പോലെ കടല്‍ അങ്ങിനെതെന്നെ കിടന്നു,, തിരയടിക്കുന്ന മനസ്സുമായി പൂഴിമണലില്‍ നിന്നുംഎണിക്യാന്‍ കഴിയാതെ മനസ്സില്‍ പതിയാത്ത ദൂരകാഴ്ച്ച കളിലേക്കും നോക്കി എത്രനേരം അവിടെയിരുന്നു, ബാബു വരും എന്ന പ്രതീക്ഷയില്‍...


വേരുകളില്ലാതെ വെള്ളവും വളവുംകിട്ടാതെ മുരടിച്ച്  ജീവിതത്തിന്‍റെ പുറം പോക്കിലേക്ക് എറിയപെട്ട്‌.. നോവുകള്‍ മാത്രമറിഞ്ഞുവളര്‍ന്ന ആമനസ്സ്... ജീവിതയാഥാര്‍ത്ത ത്തിന്‍റെ നീറുന്ന പ്രതീകം,,


സ്വന്തം പേരുപോലും നഷ് ട്ട
പെട്ട ഒരാള്‍...? ആരെയാണ്കുറ്റപ്പെടുത്തുക... പൊക്കിള്‍ ക്കൊടി ബെന്ധം മുറിച്ചുമാറ്റി  സ്വന്തം സുഖം തേടിഎങ്ങോപോയ ആ സ്ത്രി പേറ്റു നോവറിഞ്ഞവളാണെങ്കില്‍  താന്‍ നൊന്ത് പ്രസവിച്ച മകനെ ഒരിക്കെലെങ്കിലും ഓര്‍ത്തിരിക്കില്ലേ....?


അവ്യക്ത ചിത്രങ്ങള്‍ പോലെ ചിന്തകളുംമനസ്സില്‍ കുരുങ്ങിക്കിടന്നു..


ബാബുവിനെ മുസ്തഫ എന്നൊന്നുവിളികാന്‍ കഴിയാതെപോയത് ആ അവ്യക്തത കൊണ്ടെല്ലേ ,,
ബാബു ജോലിക്കുവന്നിട്ട് രണ്ട്ദിവസമായി,,,ദര്‍ഗ്ഗയില്‍ ഉറൂസിന്‍റെ


സമയമായതുകൊണ്ട് കടയില്‍ നല്ലത്തിരക്കായിരുന്നു...


അതുകൊണ്ട് അവനെ അന്യേഷിച്ചു  പോകാനുംകഴിഞ്ഞില്ല,,
രണ്ടുന്നാള്‍ രാവും പകലും ജോലി ചൈത   തിന്‍റെ ക്ഷീണം തമിഴ്നാട്ടുകാരന്‍ ശല്‍വത്തിന്‍റെ മുഖത്ത് എഴുതിവെച്ചപോലെ,, ഇന്നുംഅവന്‍ ജോലിക്ക് വന്നില്ലങ്കില്‍  പകരം മറ്റൊരാളെ ജോലിക്ക് നിറുത്താം  എന്ന ഹസ്സന്‍ച്ചാടെഉറപ്പില്‍  സെല്‍വ്വം ജോലി തുടര്‍ ന്നുകൊണ്ടേയിരുന്നു...


ഇച്ചാക്ക് എല്ലാദേഷ്യവും എനോടായിരുന്നു,    അത് വാക്കുകളായി പുറത്ത് വരികയും ചെയ്തു,, ഓനെ ഇക്കറിയാ,


ഇജ്ജും ഓന്‍റെപ്പാണേങ്കില് ബക്കംസ്ഥലംവിട്ടോളി...


അടുത്ത്     നിന്നുചായകുടിച്ചിരുന്ന ഒരുകിഴവന്‍ ഇച്ച പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ കറപിടിച്ചപല്ലുകള്‍ കാട്ടിഇളിച്ചു...


ഉറൂസിന്‍റെ ഭാഗമായി നടത്തുന്ന  ഗോഷയാത്രയുടെ ആരവം അകലേന്നിന്നും കേള്‍ ക്കാമായിരുന്നു... വൈകീട്ട്‌ പാലുമായിവന്ന ഭയ്യ ഇച്ചാട് എന്തൊക്കെയൊ  പറയുന്നത്കണ്ടുകൊണ്ടാണ്ഞാന്‍


അരികിലേക്ക്   ചെന്നത്..... ബാബു മരിച്ചെന്നും ജെ .ജെ .ആശുപത്രിയില്‍ ഉണ്ടെന്നുമുള്ള വിവരം ഭയ്യ ഇച്ചാട്പറഞ്ഞു.... പക്ഷെ കേട്ടതിന്‍റെ വിശതാംസങ്ങള്‍ ച്ചോദി ച്ചറിയാനോ ചൈതു  കൊണ്ടിരുന്ന ജോലി നിറുത്താനോ ഇച്ച തയ്യാറായില്ല... കടക്ക്   മുന്നിലുടെ വന്നഗോഷയാത്ര കൊപ്പം ഭയ്യ പോകുകയും ചൈതു .....തളര്‍ന്നു നില്‍ക്കുന്ന എന്നെനോക്കി ഇച്ചവിളിച്ചു ച്ചോദിച്ചു,, അയിന് ഇയ്യെന്തിനാ  ബേജാ റാവുണ്...
ഓന്‍ ഇന്‍റെ ആരാ,,, അയാ ളുടെ  മനസ്സു പോലെ മുഖവും വികൃത മായിത്തോന്നി എനിക്ക് ,,പൂര്‍ത്തി കരിക്യാത്ത കഥയും പറഞ് മനസ്സ് നോംബര പെടുത്തി പറയാതെ എന്നില്‍ നിന്നുംഅകന്നത് ഇതിനായിരുന്നോസുഹൃത്തേ... ആശുപത്രിയുടെ കവാടം കടക്കുബോള്‍ ഒറ്റപ്രാര്‍ ത്തനയേ ഉണ്ടായിരുന്നുള്ളൂ... താന്‍കേട്ടത് സത്യമാവരുതേ യെന്ന്....


പരിജയമുള്ള ആരേയുംഅവിടെകണ്ടില്ല,, അവനെ വളര്‍ത്തിയ ത്തെരുവിന്‍റെ മക്കളെയും.... മോര്‍ച്ചറി കണ്ടപ്പോള്‍തന്നെ എന്‍റെ


ഹൃദയമിടിപ്പ്   വര്‍ധിച്ചു എങ്ങും മരണത്തിന്‍റെ മണം.....


ഏറെ നേരത്തെ തിരച്ചിലിനൊ ടുവില്‍ ഞാന്‍ കണ്ടു തുണി കൊണ്ട് മൂടി കെട്ടിയ ബാബു വിന്‍റെ ചലനമറ്റ ശരീരം...മോര്‍ച്ചറിക്കുള്ളില്‍



അധികനേരംന്നില്‍ ക്കാന്‍ ഞാന്‍ ഭയപെട്ടു.... മറ്റു ശവശരീരങ്ങള്‍ ക്കിടയില്‍  ബാബുവിന്‍റെ  മുഖം ഇനിയും എന്തൊകെയോപറയാന്‍


ബാക്കിന്നില്‍ ക്കുന്നപോലെ... ആ മുഖത്ത് നോക്കി എനിക്കെന്തേ ഒന്ന്  പ്പൊട്ടികരയാന്‍ കഴിഞ്ഞില്ല....മൃത ശരീരം ഏറ്റെടുക്കാനോ മറ്റുകര്‍മ്മങ്ങള്‍ നടത്താനോ എനിക്കെ ന്തേ ആയില്ല...?


ബോംബെ യെകുറിച്ചും മഹാനഗരത്തെ കുറിച്ചും നീപറഞ്ഞുതന്ന അതിശയിപ്പിക്കുന്നകഥകളിലെ....
അജ്ഞാതജഡങ്ങളുടെ കൂട്ടത്തില്‍ പ്രിയസുഹ്രത്തേ....


ഒടുവില്‍ നീയും....


ഇല്ല പ്പാടെമറന്നെന്നുഞാന്‍ ചൊല്ലുകില്ല പൂര്‍വ്വസുഹ്രത്തേ.... തവമുഖം ഉണ്ടൊരു ഓര്‍മ്മക്യകത്ത്....


*************
,,,,അബ്ദുള്ള തളികുളം ,,,,



25 ഓഗസ്റ്റ് 2011

സൗഹൃതം,,

ചിലര്‍ ന്നമ്മുടെ ജീവിതത്തിലേക്ക് എവിടെനിന്ന് ,,,എപ്പോള്‍ എന്നറിയാതെ കടന്നുവരുന്നു,,അതില് ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നുപോകുന്നു,,,,,? ജീവിതം ഒരു ട്രൈന്‍ യാത്ര പോലെയാണ് എവിടെനിന്നോകെയോ ആളുകള്‍ കയറുന്നു,, കംബാര്‍ട്ട്‌ മെന്‍റിലെ വിരസമായ യാത്രക്കിടയില്‍ സഹയാത്രികരോട്‌ കാട്ടുന്ന അടുപ്പം,,,, ചിലരതിനെ സൗഹൃതമായികാണുന്നു,,മറ്റുചിലര് നേരമ്പോക്കായും,,തനിക്ക്‌ അണയുവാനുള്ള ഇടമെത്തും ബോള്‍ യാത്ര പോലും പറയാതെ ഇറങ്ങി പോകുന്നു,,,ഇവിടെയും അത് തെന്നെ യാണ് സംഭവിക്കുന്നത്‌,,,പിന്നെ സ്നേഹം സൗഹൃതം എന്നൊക്കെ പറയുന്നത് വാക്കിലും, എഴുത്തിലും, മാത്ര മായി ചുരുങ്ങി കൊണ്ടിരിക്യല്ലേ,, പരിഭവിച്ചിട്ട്‌ കാര്യമില്ല,, എന്നറിയാം,, കാല കട്ടവും അതാണ്‌ പടിപ്പിക്കുന്നത്,,,സ്നേഹം മുട്ടിട്ട് പുഷ്പ്പി ക്കുന്നത് വരെ ആരും കാത്തു ന്നില്‍കാറില്ല,,തിരകേറിയ ജീവിത യാത്രയില്‍  ‍ആ രേയും കുറ്റ പെടുത്താനാവില്ല,,